Skip to main content

Posts

'ഈട'യെന്തെല്ലാ നടക്ക്‌ന്നേന്ന് ആരാപ്പാ നോക്ക്ന്ന്

കക്ഷിരാഷ്ട്രീയത്തില്‍ ചിന്താശേഷി പണയം വെച്ചിട്ടില്ലാത്തവര്‍ 'ഈട' എന്ന സിനിമ കാണണം. ഈ സിനിമയ്ക്ക് ടിക്കറ്റെടുക്കുക എന്നത് ഒരു രാഷ്ട്രീയ ഇടപെടല്‍ കൂടിയാണ്. മലയാളസിനിമയില്‍ കണ്ണൂര്‍ രാഷ്ട്രീയം പ്രമേയമായി ഇന്നേവരെ ഇറങ്ങിയതില്‍ ഏറ്റവും ആത്മാര്‍ഥവും സത്യസന്ധവുമായ ചിത്രമാണ് ബി. അജിത് കുമാറിന്റെ 'ഈട'. വാണിജ്യ വിജയമോ വ്യക്തിഗതമായി ലഭിച്ചേക്കാവുന്ന പ്രശസ്തിയോ പരിഗണിക്കാതെ, തനിക്ക് പറയാനുള്ള കാര്യം സിനിമയിലൂടെ പറയുന്ന ധീരതയ്ക്ക് പിന്തുണയാകും നിങ്ങളുടെ ടിക്കറ്റ്. കണ്ണൂരിലെ കൊലപാതക-ചോര രാഷ്ട്രീയത്തിന്റെ ഇരുപക്ഷത്തും നില്‍ക്കുന്നവര്‍ ഈ സിനിമയെ കൊണ്ടാടാനിടയില്ല. കാരണം രണ്ടുപക്ഷത്തെയും ഇത് വിചാരണയ്ക്ക് വിധേയമാക്കുന്നുണ്ട്. ഒരല്‍പം ഒത്തുതീര്‍പ്പ് നടത്തിയിരുന്നെങ്കില്‍, 'മെക്‌സിക്കന്‍ അപാരത'യില്‍ തുടങ്ങി രാമലീല വരെ ഉള്ള 'മല്ലു കമ്യൂണിസ്റ്റ്' സിനിമകള്‍ നേടിയെടുത്ത ഇടം 'ഈട'യ്ക്കും ലഭിക്കുമായിരുന്നു. ഒപ്പം തരക്കേടില്ലാത്ത കളക്ഷനും. അത്തരം ഒത്തുതീര്‍പ്പുകള്‍ വേണ്ടെന്ന് വെക്കുന്ന ആര്‍ജവമാണ് ഈ സിനിമയുടെ നട്ടെല്ല്. സി.പി.എമ്മിന്റെയോ ബി.ജെ.പിയുടെയോ ആരാധക സംഘം ഇത് ആഘ...
Recent posts

സംവരണം വന്ന വഴികള്‍

വി.വി.വിജു ആധുനിക ഇന്ത്യയുടെ ചരിത്രത്തിന്റെ പലഘട്ടങ്ങളിലും സംവരണ ചര്‍ച്ചകള്‍ രാഷ്ട്രീയ മണ്ഡലത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന വിഷയമാണ് ഇതെന്നതാണ് കാരണം. അടുത്തിടെ ഗുജറാത്തില്‍ പത്തിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ഈ ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിട്ടുണ്ട്. പട്ടേല്‍ സമുദായത്തെ ഒ.ബി.സി(മറ്റു പിന്നാക്ക വിഭാഗം) പട്ടികയില്‍ ഉള്‍പ്പെടുത്തി തൊഴില്‍ സംവരണം നല്‍കണമെന്നാണ് ആവശ്യം. ഹാര്‍ദിക്ക് പട്ടേല്‍ എന്ന ചെറുപ്പക്കാരന്റെ നേതൃത്വത്തില്‍ കൊളുത്തിവിട്ട ഈ സമരത്തിന് മറ്റിടങ്ങളിലും അലയൊലികളുണ്ടായി. വടക്കേ ഇന്ത്യയിലെ ജാട്ട് സമുദായക്കാരും ഗുജ്ജറുകളും ഇതിന്റെ ചുവടുപിടിച്ച് സമരത്തിന് തയാറെടുക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗത്തിന്റെ സമരവും ബി.ജെ.പി സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ ആളികത്താനാണ് സാധ്യത. ഇതുമാത്രമല്ല, സംവരണത്തെ സംവാദങ്ങളിലേക്ക് കൊണ്ടുവരാന്‍ കാരണമായത്. ഉത്തരാഖണ്ഡിലെ റൂര്‍ക്കി ഐ.ഐ.ടിയില്‍ 73 വിദ്യാര്‍ഥികളെ പുറത്താക്കി. പരീക്ഷയില്‍ മോശം പ്രകടനം നടത്തിയതായിരുന്നു കാരണം. ഇതില്‍ 90 ശതമാനം പേരും സംവരണ വിഭാഗത്തില്‍ പ്രവേശനം നേടി...

കുറോസവയും കണ്ണൂരും

(കടപ്പാട്: അകിര കുറോസവയുടെ 'ഡ്രീംസ്-(1990)' എന്ന സിനിമയിലെ  'ദി  ടണല്‍' എന്ന ഭാഗം) നല്ല മഴയത്താണ് അവസാനത്തെ ബസില്‍ ബ്രാഞ്ച് സെക്രട്ടറി കരുണന്‍മാഷ് ചെങ്ങല്‍പ്പീടിക സ്റ്റോപ്പില്‍ ബസിറങ്ങിയത്. കടകളെല്ലാം അടച്ചു. വിജനമാണ് റോഡും പരിസരവും. ബസിറങ്ങുമ്പോള്‍ തന്നെ തുറന്നു പിടിച്ച കുട നേരെയാക്കി ചുറ്റുമൊന്ന് നോക്കി വീട്ടിലേക്കുള്ള കട്ട് റോഡിനു നേര്‍ക്ക് നടന്നു. റോഡിന് മുന്നിലെ പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് കെട്ടിക്കിടന്ന ചെളിവെള്ളത്തില്‍ ചവിട്ടാതെ രക്ഷപ്പെട്ട് ഒരു മൂലയിലൂടെ കട്ട് റോഡിലേക്ക് കയറുമ്പോള്‍ ഇരുട്ടില്‍ ദൂരെ നിന്ന് പട്ടിയുടെ ദീര്‍ഘമായ മോങ്ങല്‍ കേട്ടു.  മുണ്ട് മടക്കിക്കുത്തി സ്ട്രീറ്റ് ലൈറ്റുകളൊന്നുമില്ലാത്ത റോഡിലൂടെ വേഗം നടക്കാനൊരുങ്ങുമ്പോള്‍ കാലില്‍ എന്തോ തടഞ്ഞതുപോലെ തോന്നി. ബാഗില്‍ നിന്ന് പെന്‍ ടോര്‍ച്ചെടുത്ത് തെളിച്ചുനോക്കി. വാഹനത്തിന്റെ ടയര്‍ കയറി ചതഞ്ഞ പാമ്പായിരുന്നു. കുടയുടെ അറ്റം കൊണ്ട് അതിനെ റോഡരികിലേക്ക് തള്ളി മാറ്റി മുന്നോട്ടു നടന്നു തുടങ്ങിയപ്പോള്‍ വീണ്ടും സംശയമായി. പാമ്പ് റോഡരികിലേക്ക് തന്നെ പോയില്ലേ? കുടയുടെ അറ്റത്ത് പറ്റിപ്പിടിച...

വീരവും വീരന്‍മാരും

മുന്നറിയിപ്പ്: റിവ്യൂ അല്ല ഡല്‍ഹിയില്‍ നടന്ന പ്രഥമ ബ്രിക്‌സ് ഫിലിംഫെസ്റ്റിവലില്‍ ജയരാജിന്റെ 'വീരം' കണ്ടിരുന്നു. ഉദ്ഘാടന ചിത്രമായിരുന്നു അത്. ഹുയാന്‍ സാങ് എന്ന ചൈനീസ് ചിത്രമായിരുന്നു കാണണമെന്നാഗ്രഹിച്ച മറ്റൊരു ചിത്രം. അത് കാണാന്‍ പറ്റിയില്ല. ജയരാജിന്റെ നവരസ സിനിമകളില്‍ ഒടുവില്‍ പുറത്തുവന്നത് എന്ന നിലയില്‍ ഏറെ കൗതുകത്തോടെയാകും ആളുകള്‍ ഇതിനെ കാത്തിരിക്കുന്നുണ്ടാകുക. ബ്രിക്‌സില്‍ കാണിച്ചത് സിനിമയുടെ ഫൈനല്‍ കോപ്പിയായിരുന്നോ എന്നറിയില്ല. ചില അപൂര്‍ണതകള്‍ ഉള്ളതുപോലെ തോന്നി. ഡല്‍ഹിയിലെ പ്രധാന ഫിലിം ഫെസ്റ്റിവലുകള്‍ നടക്കുന്ന സിരിഫോര്‍ട്ടില്‍ പലപ്പോഴും വളരെ അവധാനതയോടെയാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കാറ്. ആസ്‌പെക്ട് റേഷ്യാ പോലുള്ള കാര്യങ്ങള്‍ക്ക് ഒരു പ്രാധാന്യവും നടത്തിപ്പുകാര്‍ കൊടുക്കാറില്ല. വീരത്തിന് അത്തരം പ്രശ്‌നങ്ങള്‍ നേരിട്ടിട്ടില്ല. സിനിമയുടെ ഗുണഗണങ്ങളെ കുറിച്ചല്ല ഈ പോസ്റ്റ്. വടക്കേ മലബാറിന്റെ സാംസ്‌കാരികാംശവുമായി ജീവിക്കുന്ന ഒരാള്‍ എന്ന നിലയില്‍, നല്ലതായാലും മോശമായാലും, 'വീരം' സിനിമയുടെ ദൃശ്യപ്രതിനിധാനങ്ങളെ അപ്പാടെ സ്വീകരിക്കാനാണ് എനിക്ക് തോന്നിയത്. സിനിമകളില്‍ പ്...

രാത്രിരാഗങ്ങളുടെ അലിഗഢ്

ഹന്‍സല്‍ മേത്തയുടെ 'അലിഗഢ്' ഫിബ്രവരിയിലാണ് തിയറ്ററുകളിലെത്തിയത്. റിലീസ് കാലത്തേക്ക് ഒതുങ്ങേണ്ട ചിത്രമല്ല ഇത്. ബോളിവുഡില്‍ ഈ വര്‍ഷം ഇറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്. ഹൃദ്യമായൊരു സൗഹൃദത്തിന്റെ ഓര്‍മ; ഒരു രാത്രിരാഗത്തിന്റെ വശ്യതയോടെ നേര്‍ത്തും കനത്തും ഇഴഞ്ഞും ഇഴുകിയും പാടിത്തീരുന്ന ഗാനം- അങ്ങനെയാണ് അലിഗഢ്. പെട്ടെന്നൊന്നും മായാത്ത, വിഷാദം നിഴല്‍ പടര്‍ത്തി നില്‍ക്കുന്ന ദൃശ്യാനുഭവം.  അലിഗഢ് സര്‍വകലാശാലയിലെ മറാത്തി പ്രൊഫസര്‍ ശ്രീനിവാസ രാമചന്ദ്ര സിറസിനെ അവിസ്മരണീയനാക്കിയ മനോജ് ബാജ്‌പേയിയുടെ അഭിനയ ചാരുത അതിലേറെ ഹൃദ്യം. ഉടല്‍കൊണ്ട് നടന്‍ തീര്‍ക്കുന്ന കവിതയാണ് മികച്ച കഥാപാത്രമെങ്കില്‍, തിരശ്ശീലയില്‍ മനോജ് തീര്‍ക്കുന്ന മനോഹര കാവ്യമാണ് സിറസ്. 2014-ല്‍ 'ഷാഹിദ്' എന്ന ചിത്രത്തിലൂടെ രാജ്കുമാര്‍ റാവുവിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത മേത്ത മനോജിനെയും ആ സാധ്യതയിലേക്ക് ഉയര്‍ത്തിയേക്കും. റിലീസ് ചെയ്യുന്നതിനു മുമ്പുതന്നെ ബുസാന്‍, ലണ്ടന്‍ മേളകളില്‍ ഏറെ പ്രശംസ നേടിയിരുന്നു ചിത്രം. 'ഇന്ത്യന്‍ സിനിമയില്‍ പുരുഷ സ്വവര്‍ഗാനുരാഗം പ്രമേയമായി ഇന്നേവരെ ഇറങ്ങിയതി...